2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

maunanuvadham






 

മൌനാനുവാദം




 
അവള്‍ക്കെന്നോട് പരിഭവം

ആഴിയിലെ തിരകള്‍ പറഞ്ഞു.

ഞാന്‍ അത് തിന്നില്ലേ?
ഊഴിയിലെ ചിതലുകള്‍ മന്ത്രിചു.

എന്‍ മധു ചഷകം നീ നുണഞ്ഞില്ലേ ?

പാരിലെ മലരുകള്‍ പുഞ്ചിരിച്ചു

നമ്മള്‍ കൊക്കുരുംമിയിരുന്നില്ലേ?

മാടപ്രാവുകള്‍ നടന്നു പറഞ്ഞു
.
ഞാന്‍ നിന്നെ പ്രണയിചില്ലേ?

അവന്റെ കണ്ണുകള്‍ അവളോട്‌ പറഞ്ഞു

ഞാന്‍ അമ്മിഞ്ഞപാല്‍ നുകര്‍ന്നില്ലേ?
കുഞ്ഞരി പല്ലുകള്‍ കാട്ടി അവന്‍ ചോദിച്ചു

....................................................................




2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

kaathrippu

കാത്തിരിപ്പ്‌
വൃഥാ ചിത്തത്തിന്‍
വാതിലു തുറന്നുവോ               
കണ്ടു ഞാന്‍ ജീവിതം
പൊള്ളുന്ന മരുഭൂമി.
ചുടു കാറ്റ് വന്നു കൊണ്ടെ-
ഴുതുന്നു മായ്ക്കുന്നു,
മാറ്റങ്ങള്‍ ഉതിര്ത്തിടും
നാള്‍വഴി കണക്കുകള്‍.
പൊടിമൂടിയ വാനം
പൊടിയുന്നു കണ്ണുകള്‍
പുകയുന്നുവോ ഭൂമി
അടയുന്നിതാ വാതില്‍
എപ്പോള്‍ തുറക്കണം ?
എന്നെനിക്കറിയില്ല.
കാത്തിരിപ്പൂ എന്‍ കാമുകിയെ-
അവള്‍ ഇന്ന് വരുമോ?
അതോ പിന്നെയോ?
എന്മനസിന്‍ കോണില്‍
അഗ്നിയെ അണക്കുവാന്‍
ചാറ്റല്‍ മഴയായി പോരുമോ നീ
കലന്താരത്തിന്റെ മാറ്റത്തിനായ-
ണോ കാലങ്ങള്‍ ആയുല്ലോരഗമനം
കുറ്റങ്ങള്‍ മുതുകിന്മേല്‍ കെട്ടുന്നതല്ല
ഞാന്‍ ഒട്ടകത്തിന്റെ മുതുകുപോലെ..!!!
..
(കാത്തിരിപ്പിനൊടുവില്‍ അവള്‍ എത്തിച്ചേര്‍ന്നു...ഒരു                  

മദാലസ സുന്ദരി
.............................